Saturday, February 6, 2010

... മോഹം... (രാജേഷ്‌)

ഇത് ഒരു തുടര്‍ക്കഥയാണ്...
ഈ കഥയുമായി ആര്‍ക്കെങ്കിലും സാമ്യം ഉണ്ടെന്നു തോന്നിയാല്‍ അത് വെറും തോന്നല്‍ മാത്രം .......

ഒണക്കമീന്‍ മണത്തു നടന്ന എനിക്ക് ഒരിക്കല്‍ ഒരു മോഹം... പച്ച മീന്‍ കഴിക്കണം... കടലില്‍ വരെ തോട്ട പൊട്ടിച്ചു നോക്കി... രക്ഷയില്ല...പാവം... അവസാനം ചൂണ്ടയും വലയുമായി ഞാന്‍ മോഡല്‍ തടാകക്കരയില്‍ എത്തി... അതാ ഒരു സ്വര്‍ണ മത്സ്യം..... ചെറുതും വലുതുമായ പലപല ചൂണ്ടകള്‍ക്കിടയിലൂടെ അവള്‍ അതാ നീന്തി നടക്കുന്നു..... ഈ മത്സ്യത്തെ ഞാന്‍ തന്നെ കുരുക്കും... ആഞ്ജനേയ സ്വാമിയെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ ഇര കോര്‍ത്ത്‌ ചൂണ്ട വെള്ളത്തിലേക്കിട്ടു..സ്വര്‍ണ മത്സ്യം ചൂണ്ടയ്ക്കരികില്‍ എത്തിയപ്പോള്‍ ഞാന്‍ കോരിത്തരിച്ചു ....നിമിഷങ്ങള്‍ ദിവസങ്ങളായി.... അത് പിന്നെ മാസങ്ങളായി... വര്‍ഷങ്ങളായി.....സ്വര്‍ണ മത്സ്യം ഒരു സ്വപ്നമായിത്തന്നെ അവശേഷിച്ചു.... പക്ഷെ ആ വഴി പോയ ഒരു കരിമീന്‍ ചൂണ്ട കടിച്ചു വലിച്ചു..... ആഹ് !!!!!!!!!! കരിമീനെങ്കില്‍ കരിമീന്‍ ..... പൊരിച്ചു എടുത്താല്‍ കിടിലോല്‍ കിടിലം .... ഞാന്‍ ചൂണ്ട ആഞ്ഞു വലിച്ചു.... കുടുങ്ങീ... കുടുങ്ങീ... ആവേശത്തോടെ ഞാന്‍ മീനെ ചാടി പിടിക്കാന്‍ ആഞ്ഞു............................


കഥ തുടരും....

Labels:

വിട (ബിജിന്‍)

ദൂരെയായ് മറയുന്നുവോ...സ്വര
മേറെയായ് പതറുന്നുവോ
പിരിയുന്നുവോ, മിഴിയിണകളില്‍
ജലബാഷ്പമായ് ഉതിരുന്നുവോ...

ഇനിയോര്‍മ്മകള്‍ ചിറകായിടും
നീള്‍വഴികളില്‍ തണലായിടും (2)
വിട ചൊല്ലുവാന്‍ മടിയായി ഞാന്‍
ഹൃദയംഗമാം നിനവോടിതാ (2)

ഈ സ്മരണകള്‍ വീണ്ടും വിളിക്കുന്നു പോകാം
നാമൊന്നായി പിന്നിട്ട വഴികളിലൂടെ (2)
വാര്‍മഴയില്‍ ഹൃദയങ്ങള്‍ ഒന്നായ് നനഞ്ഞു
നാമൊരുനാള്‍ സ്വപ്നങ്ങലേറെ മെനഞ്ഞു (2)


ദൂരെയായ്.............




എന്‍റെതു മാത്രമെന്ന് കരുതി അടുക്കിപ്പിടിച്ച ജീവിത ഗന്ധിയായ സൌഹൃദങ്ങളെ പിരിയേണ്ട ദിനം ഇതാ അടുത്ത് വരുന്നു. ഹൃദയം പറിഞ്ഞു പോകുന്ന വേദനയോടെ വിട ചൊല്ലുമ്പോഴും ഒരു പിന്‍വിളിയോടെ പറയുവാന്‍ ആഗ്രഹിക്കുന്നു.... ചുണ്ടുകള്‍ നേര്‍ത്തു വിതുമ്പുന്നു........ 'മറക്കില്ല.... ഒരിക്കലും.... ഈ നല്ല ദിനങ്ങളെ.... അത് നല്‍കിയ സ്നേഹിതരെ......'

Labels:

Wednesday, February 3, 2010

സ്വയന്‍ ന അന്തര്‍ജ്ജനം (ബാബു)

എഞ്ചിനീയറിംഗ് ജീവിതത്തില്‍ ആദ്യമായി നടന്ന ഒരു പ്രണയം. നായകന്‍ സ്വയംഭൂ,
നായികാ അന്തര്‍ജ്ജനം. കഥാപാത്രങ്ങള്‍ ക്ക് ജീവിച്ചിരിക്കുന്നവരുമായി നല്ല
സാദ്രശ്യം കണ്ടേക്കാം, അങ്ങനെ ആണേല്‍ അങ്ങ് സഹിച്ചാല്‍ മതി എന്ന് ഞാന്‍
പറയും.
കടെഞ്ഞെടുത്ത സുന്ദരി
കടുക്കനിട്ട സോദരി
സ്വയംഭുവിന്‍ കറിക്കലത്തില്‍
പാറ്റയിട്ട പെണ്‍കൊടി
Synchrony ടെ ലാബിനുള്ളില്‍
നീ പറഞ്ഞവൈവയും
നീ പിടിച്ചു വയറു ചെയ്ത
മോട്ടോറും അമ്മീറ്ററും
നിന്‍റെ ഗന്ധം മുറ്റിനിന്ന
rough recordum പേപ്പറും
കരിഞ്ഞു പോയോരോര്‍മയാ
ണവന്‍റെയുള്ളിലിപ്പോഴും

അന്ന് നിന്‍റെ ഫോണിലേക്ക്
രാത്രി ഞാന്‍ വിളിച്ചതും
എന്‍റെ ഉള്ളിലുള്ളപ്രേമം
നിന്‍റെ മുന്നില്‍ വച്ചതും
കൂട്ടുകാര്‍ അറിഞ്ഞു പിന്നെ
ക്ലാസില്‍ എന്നെതേച്ചതും....
ലാ ല ലാ ല ലാ ല ലാ
അങ്ങനെ ഒരു കൊല്ലം പോയി. പുതുതായി വന്ന
അടിമാലി avaRaanil അന്തര്‍ജ്ജനം അനുരാഗ ലോലുപയായി. (സത്യം അനോന്നു
ചോദിച്ചാല്‍ ദൈവത്തിനറിയാം,പക്ഷെ ഹോസ്റ്റലില്‍ പറയുന്നത് സത്യം ആണെന്നാണ്
). അങ്ങനെ വന്നപ്പോള്‍ അന്തര്‍ജ്ജനം നില്‍ക്കുന്ന വിമല ഹോസ്റ്റെലും NPOL ഉം
ഒക്കെ ചേര്‍ത്ത് വീണ്ടും ഒരു ഗാനം. ചാഞ്ഞു നില്‍ക്കണ പൂത്ത മാവിന്റെ ഈണം.

വിമലേ നില്‍ക്കണ പൂത്ത മാവിന്‍റെ
കൊമ്പത്തെ ചില്ലയില്‍ കേറിയത്‌
പൂര്‍ണചന്ദ്രനെ കാണാനല്ല
സീന്‍ പിടിക്കാനല്ല
പാതിരാവിലാ NPOL കാരന്‍
തോക്ക് ചൂണ്ടി നടക്കുമ്പോള്‍
തുരുമ്പെടുത്തൊരു ഇരുമ്പ് ഗറെഇല്‍
പാത്തിരിക്കും ഞാന്‍
പെണ്കൊടീ കാത്തിരിക്കും ഞാന്‍
ലാബ്‌ ചെയ്യണമെന്നുപറഞ്ഞപ്പോള്‍
കോട്ട് കൊണ്ട് തന്നവനാ
സീരിയസ് ആകണമെന്ന് പറഞ്ഞപ്പോള്‍
sentyആയി നടന്നവനാ
അടിമാലി നിന്നൊരു
അവറാന്‍ വന്നപ്പോള്‍
എന്നെ മറന്നില്ലേപെണ്ണെ
നീ എന്നെ മറന്നില്ലേ????


പാവം SWAYAM!!!!

Labels:

Sunday, January 31, 2010

വയനാട് (ബാബു)

ഇടയ്ക്കല്‍ ഗുഹകള്‍.....വയനാടിന്‍റെ പൈതൃക പെരുമ ലോകത്തെ വിളിച്ചറിയിക്കുന്ന പശ്ചിമ ഘട്ട സുന്ദരി. ബത്തേരിയില്‍ നിന്നും അമ്പലവയല്‍ വഴി 10 -15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മലയുടെ താഴെ എത്താം.പാര്‍ക്കിംഗ് സൌകര്യങ്ങള്‍ ഒക്കെ കുറവാണു. ആകപ്പാടെ പാണ്ടി സ്റ്റൈല്‍ ഉള്ള നാലഞ്ച് ഹോട്ടെലുകള്‍ കാണാം. അല്ലാണ്ട് അവിടെ എടുത്തു പറയത്തക്ക സൌകര്യങ്ങള്‍ ഒന്നും ഇല്ല. കര്‍ണാടക സര്‍കാര്‍ ആയിരുന്നുവെങ്കില്‍ നാലാള്‍ റോഡുകളും കടകളും വന്നേനെ എന്ന് പരാതി പറയുന്ന ആളുകളെ കാണാവുന്നതാണ്.



ഗുഹയുടെ പ്രവേശന കവാടത്തിന്റെ താഴെയായി നല്ല ഉപ്പിലിട്ട കൈതച്ചക്കയും മുളക് പൊടിയിട്ട പേരക്കയും ഒക്കെ കിട്ടും. വായ പൊട്ടാതെ സൂക്ഷിക്കണം. മോരിന്‍ വെള്ളക്കാരെയും നന്നാറി സര്‍ബതുകരെയും ഒക്കെ ഞങ്ങള്‍ അവഗണിച്ചു.പേരക്കയും നെല്ലിക്കയും ഒക്കെ ഒരു രക്ഷയില്ലാത്ത രുചി വിഭവങ്ങള്‍ ആണ്. പ്രവേശന കവാടത്തില്‍ കഷ്ട്ടിച്ചു കുറച്ചുപേര്‍ക്ക്‌ നില്‍ക്കാം. ഞങ്ങള്‍ അവിടെ ബഹളമുണ്ടാക്കിയപ്പോള്‍ ടിക്കറ്റ്‌ കൊടുക്കുന്ന ആ പാവം മനുഷ്യന്‍ വന്നു ഒച്ച വയ്ക്കരുതെന്നു സൂചിപ്പിച്ചു.അപ്പോള്‍ തന്നെ ഞങ്ങള്‍ പല ടീം ആയിനിന്നവര്‍ ഒരുമിച്ചു കൂടി വഴക്കടിക്കള്‍ തുടങ്ങി. പിന്നെ പുള്ളി ഉപദേശിക്കാന്‍ വന്നില്ല.

അമ്പുകുത്തി മലയുടെ നടുവിലായിട്ടാണ് ഇടക്കല്‍ ഗുഹകള്‍. ഞങ്ങള്‍ തുടങ്ങുകയാണ്. അതിരാവിലെ തന്നെ എത്തിയതിനാല്‍ അതികം ക്യൂ നില്‍ക്കേണ്ടി വന്നില്ല. മല കയറുന്നതിനു മുന്നേ നന്നായി പ്രാതല്‍ കഴിക്കണം ആധുനിക സ്ലാങ്ങില്‍ പറഞ്ഞാല്‍ നല്ല ഹീവി ആയി ഫുഡ്‌ അടിക്കണം. അല്ലെങ്കില്‍ മികവരും തിരിച്ചു പോകല്‍ ഉണ്ടാവില്ല. പിന്നെ വല്ലോ പോരോട്ടയോ പുട്ടോ ഒക്കെ കഴിച്ചിട്ടാണ് നിങ്ങളുടെ വരവെങ്കില്‍ സുഹൃത്തേ നിങ്ങള്ക്ക് തെറ്റി,ഒരു കുടം വെള്ളം കൂടി നിങ്ങള്‍ സഹയാത്രികനായി കൊണ്ട് പോകേണ്ടി വരും.


മലയുടെ ആദ്യ ഭാഗങ്ങളില്‍ പടികള്‍ ഉണ്ട്. പിന്നീടു പല ഭാഗത്തും ഇരുമ്പ് കൊണ്ടുള്ള ഏണികള്‍ കാണാം. ഒരാള്‍ക്ക് കടന്നു പോകാവുന്ന വഴികള്‍. പിന്നീടു കുറച്ചു കൂടി ചെന്നാല്‍ ഒരാള്‍ക്ക് ഇരുന്നു നുഴഞ്ഞു കയറേണ്ട ഭാഗവും ഉണ്ട്. നടുവോടിക്കാതെ ഒരു സര്‍കസ് കായിക അഭ്യസി കണക്കെ കയറണം. സ്ത്രീജനങ്ങള്‍ പുരുഷന്മാര്‍ക്ക് മുന്നില്‍ അടിയറ പറയേണ്ട നിമിഷങ്ങള്‍. കൂടെ വന്ന ഒരു പെണ്‍കുട്ടിയുടെ അമ്മയെ പിടിച്ചു കയറ്റാന്‍ ഞങ്ങള്‍ നന്നായി പാട് പെട്ട്. എന്തായാലും ആയമ്മ ഇനി ജീവിതത്തില്‍ മറക്കുകയില്ല ആ യാത്ര.


ഗുഹയുടെ തുടക്കത്തില്‍ നല്ല തെളിനീര്‍ ഒഴുകി വരുന്ന ഒരു ഉറവയുണ്ട്. ഈ പര്‍വ്വത നിരകളുടെ ഒത്ത നടുവില്‍ എങ്ങനെ വെള്ളമെതുന്നു എന്ന് നോക്കി അതിശയിച്ചിരിക്കുന്ന സഞ്ചരികളുണ്ട്‌. അമ്പുകുത്തി മലയുടെ രണ്ടു പര്‍വ്വത ശിഖരങ്ങള്‍ക്കിടയില്‍ ഒരു 100 അടി ഉയരത്തില്‍ ഭീമാകാരനായ ഒരു പാറ ഇരിക്കുന്നുണ്ട്‌. അതുകൊണ്ടാണ് ഗുഹയ്ക്ക് ആ പേര് വന്നത്. എന്തായാലും സായിപ്പിന് അത് നേരിട്ട് കാണാനുള്ള ഭാഗ്യം ആദ്യം ഉണ്ടായിക്കാണില്ല, അല്ലാത്ത പക്ഷം അവര്‍ ഈ ഗുഹകള്‍ക്ക് വേറെ വല്ലോ പേരും കൊടുത്തേനെ. ( സത്യത്തില്‍ ഒരു സായിപ്പു തന്നെയാണ് കേട്ടോ ഇതും കണ്ടെത്തിയത്)



ഗുഹയ്ക്കുള്ളിലെ തണുപ്പ്. ഹോ പറഞ്ഞറിയിക്ക വയ്യ. പശ്ചിമ ഘട്ടത്തിന്‍റെ സുഖ ശീതളത എന്ന് പറയേണ്ടി വരും. ഗുഹയുടെ ഒരു ഭാഗത്തെ വിടവുകളില്‍ നിന്നും വരുന്ന മന്ദ മാരുതന്‍ നമോക്കൊരു നവോന്മേഷം പകര്‍ന്നു നല്‍കും. ആദിമ മനുഷ്യന്റെ ശില ലിഖിതങ്ങളും ചിത്രങ്ങളും നമുക്കവിടെ കാണാം. എത്ര നാള്‍ അതവിടെ ഉണ്ടാകുമെന്നുരപ്പില്ല ഇപ്പോള്‍ തന്നെ അവിടെ ആധുനിക യുവതയുടെ ചുവര്‍ ചിത്ര രചന പാടവങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ഇതിനുള്ളില്‍ എത്തിച്ചേര്‍ന്നു താമസിച്ചിരുന്ന ആദിമ മനുഷ്യരെ നാം സമ്മതിക്കണം. ആധുനിക സുഖലോലുപതയുടെ മടിത്തട്ടില്‍ വസിക്കുന്ന മനുഷ്യര്‍ എവിടെ എത്തുമ്പോള്‍ തളര്‍ന്നു പണ്ടാരമടങ്ങും.കായിക ബലത്തെക്കാള്‍ ഉപരിയായി ആ മനുഷ്യര്‍ പ്രകൃതിയെ എത്ര മാത്രം ഭയപ്പെട്ടിരുന്നു എന്നതിന്‍റെ സൂചകങ്ങള്‍ ആണിവ.



ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. ഇനി ആണ് സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ അമ്പുകുത്തി മലയുടെ നെറുകയിലേക്ക്. ടൂറിസം department അവിടിവിടെയായി ഒന്ന് രണ്ടു ഏണി കളും കുറെ കയറുകളും ഇട്ടു എന്നതൊഴിച്ചാല്‍ അവിടെ വേറെ ഒന്നും തന്നെയില്ല. തീയണക്കാന്‍ വരുന്ന കേരള ഫയര്‍ ഫോഴ്സ് കാരെപ്പോലെ ന്ഞ്ഞങ്ങളും ശന്ഖിച്ചു നിന്ന്. പിന്നെ ഫയര്‍ മാന്‍ മാരുടെ സാഹസികതകള്‍ പോലെ ഞങ്ങളും കേറി തുടങ്ങി. വനിതാ രത്നങ്ങള്‍ താഴെ തന്നെ നിലയുറപ്പിച്ചു. ഒരാള്‍ മാത്രം ഞങ്ങളുടെ കൂടെ വന്നു. ആ മലയുടെ അവസാനം വരെ വരെ കയറി ആണ്പടയ്ക്കു മുന്നില്‍ അവള്‍ അഭിമാനത്തോടെ നിന്ന്.


ഈശ്വരാ!!!നന്നായി തെന്നല്‍ ഉണ്ട്. സഞ്ചാരികള്‍ കയറി പൊടിഞ്ഞു പോയ പടവുകളും പിന്നെ മണല്‍ തരികളും.ഞങ്ങളുടെ യാത്രകള്‍ കൊളമാക്കി എന്ന് പറയാം. എങ്കിലും ഒരു വിധത്തില്‍ അതിന്റെ മുകളില്‍ എത്തി. ഇനി ഉള്ളത് അമ്പു കുത്തി യുടെ ഏറ്റവും വല്യ ഗിരി ശിഖര്മാണ്. അവിടേക്ക് കയറാന്‍ പണ്ടത്തെ ഗോവണിയുടെ അവശേഷിച്ച നാമ്പുകള്‍ മാത്രം. പെണ്‍കുട്ടി താഴെ നിന്ന്. ഞങ്ങള്‍ കുറച്ചു പേര്‍ കയറി .ശിഖരത്തില്‍ നില്‍ക്കുമ്പോള്‍ മുകളിലേക്ക് മാത്രമേ നോക്കാവു,താഴേക്ക്‌ നോക്കി കൂട്ടുകാരുടെ വാക്കുകള്‍ ഒക്കെ കേള്‍ക്കാന്‍ നിന്നാന്‍ കാലപുരി എപ്പോ പൂകിയാല്‍ മതിന്നു ചോദിച്ച മതി. മലയുടെ തുഞ്ചത്ത് ചെന്നപ്പോള്‍ കാലുകള്‍ വിരയ്ക്കുന്നുണ്ടായിരുന്നു. മുകളില്‍ ചെന്ന് നിന്നാല്‍ വയനാടിന്‍റെ വശ്യ സൌന്ദര്യം ആസ്വദിക്കാവുന്നതാണ്. തടാകങ്ങളും,മല നിരകളും,ഇട തൂര്‍ന്നു നില്‍ക്കുന്ന മരങ്ങള് ഒക്കെ കാണാന്‍ എന്ത് ഭംഗിയാണ്...




കുറെ നേരം അവിടെ എരുന്നപ്പോലാണ് തിരികെ ഞങ്ങളെ കാണാഞ്ഞു കൂട്ടുകാര്‍ വിളി തുടങ്ങിയത്. അങ്ങനെ ഞങ്ങള്‍ ഇറങ്ങാന്‍ തുടങ്ങി.ദൈവമേ അഹങ്കാരം ഇത്രയ്ക്ക് വേണ്ടായിരുന്നു. മലയോടു നെഞ്ചു ഉറച്ചു ഞങ്ങള്‍ ഇറങ്ങാന്‍ പാട് പെട്ട്. ഒന്ന് തെന്നിയാല്‍,താഴേക്ക്‌ വീണാല്‍ തീര്‍ന്നു. അവിടെ എവിടേലും തങ്ങി നിന്നാലും താഴെ എത്തിക്കുംബോലെക്കും തട്ടി പോയിരിക്കും. അത് കൊണ്ട് സാഹസികത എസ്ട്ടപ്പെടുന്നവര്‍ പോകുമ്പോള്‍ ഓര്‍ക്കുക കയ്യില്‍ മിനിമം കയരെങ്കിലും കരുതണം. അല്ലെങ്കില്‍ ഒരു പ്പാട് ടെന്‍ഷന്‍ അനുഭവിക്കേണ്ടി വരും.


മലയിറങ്ങി താഴെ എത്തിയപ്പോ, സമാധാനമായി. നോക്കിയപ്പോള്‍ അതാ താഴെ മരത്തിന്റെ തണലില്‍ ഒരു മനുഷ്യന്‍ തണ്ണി മത്തന്‍ വില്‍ക്കുന്നു. ഹോ....അന്തിക്കള്ള് കുടിക്കാന്‍ നിക്കണ കുടിയന്റെ മുഖത്തെ സന്തോഷമായി ഞങ്ങള്‍ക്ക്. വയനാടിന്റെ സ്വന്തം മണ്ണില്‍ വിരിയിച്ച ആ ഭക്ഷണം ഞങ്ങള്‍ പലകുറി വാങ്ങി.


മലയുടെ താഴെ ഞങ്ങളെ കാത്തു കൂട്ടുകാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ജീവനോടെ ഉണ്ടെന്നു കണ്ടപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം!!!അങ്ങനെ ഞങ്ങള്‍ വീണ്ടും മലയുടെ താഴത്തേക്ക്‌. എപ്പോ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു. ഏണി പടികളില്‍ വന്‍ തിരക്കാണ്. ഒരു തരത്തില്‍ ഞങ്ങള്‍ താഴെ എത്തി. പിന്നെ കേറുമ്പോള്‍ ഞങ്ങള്‍ കളിയാക്കി ചിരിച്ച പഴയ മോരും വെള്ളംവും നന്നറിയും കുടിക്കുവാനായി....


.

Labels:

Friday, January 29, 2010

പാണിയേലി പോര് (ബാബു )

പാണിയേലി പോര്


എറണാകുളം നഗരത്തിന്‍റെ തിരക്കില്‍ നിന്നും അവധി ദിവസങ്ങള്‍ ചിലവഴിക്കാന്‍ പറ്റിയ ഒരു മനോഹരമായ പുഴയോരം. പണ്ട് ഇടമലയാര്‍ കാടുകളില്‍ നിന്നും ഈറ്റയും മറ്റുമായി കാലടി ഭാഗത്തേയ്ക്ക് പോകുവാന്‍ പെരിയാര്‍ മുറിച്ചു കടക്കണം. പുഴയുടെ താളം തൊട്ടറിഞ്ഞ ഒരുവന് മാത്രമേ അത് സാധിക്കുകയുള്ളൂ. അങ്ങനെ പുഴയോട് പോരടിക്കുന്ന സ്ഥലം ആയതു കൊണ്ടാണ് എങ്ങനെ പേര് വന്നത്.


പെരുമ്പാവൂരില്‍ നിന്നും ആലുവ മുന്നാര്‍ റൂട്ടില്‍ ലേശം ഉള്ളിലായി ആണ് സ്ഥലം. ബൈക്ക് യാത്രയാണ്‌ രസം. ഫാമിലി ട്രിപ്പ്‌ നടത്താനും പറ്റിയ സ്ഥലം ആണ്. പക്ഷെ ഫുഡ്‌ കരുതണം. വേനലില്‍ ആ പുഴയില്‍ മതിമറന്നു കിടക്കാന്‍ നല്ല രസമാണ്. സഹസികര്‍ക്കും ചെക്കന്മാര്‍ക്കും ആസ്വദിക്കാന്‍ പറ്റിയ സ്ഥലം. കോടനാട് ആന സങ്കേതം അതിനടുത്താണ്...







പുഴ സുന്ദരി ആണെങ്കിലും അതിലേറെ അപകടകാരിയാണ്. വേനല്‍ കാലത്ത് പോലും നല്ല ഒഴുക്കാണ്. കഴിഞ്ഞ വേനല്‍ കാലത്ത് ഞങ്ങള്‍ കോളേജില്‍ നിന്നും അവിടെ ഒരു യാത്ര പോയിരുന്നു. പിന്നെ പറയണ്ടല്ലോ.രാവിലെ തന്നെ അവടെ എത്തി. ചെറിയൊരു പാസ് ഉണ്ട്,പക്ഷെ യാതൊരു വിധ സൌകര്യങ്ങളും അവിടെ ഇല്ല. അപകടം പറ്റിയാല്‍ നാട്ടുകാര്‍ എത്തിയാല്‍ ആയി. പക്ഷെ വെള്ളച്ചാട്ടത്തിന്റെ ഏറ്റവും മുകളില്‍ ആണെങ്കില്‍ കൂകി വിളിച്ചാല്‍ പോലും കേള്‍ക്കില്ല.


അന്ന് ഞങ്ങള്‍ വേനലിന്‍റെ കാഠിന്യം മൂലം ആവും ഒഴുക്കിനെ വക വയ്ക്കാതെ വെള്ളച്ചാട്ടത്തിന്റെ അരികിലെത്തി. വേനല്‍ ആയതിനാല്‍ അധികം വെള്ളംവും ഇല്ലാരുന്നു. പക്ഷെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒന്ന് രണ്ടു പേര്‍ "വെള്ളത്തിലും" ആയിരുന്നു. അവന്മാരെ മേയ്ക്കാന്‍ ഞങ്ങള്‍ പെട്ട പാട്. ഈശ്വര എവിടെ വന്നാല്‍ ഞങ്ങള്‍ ഇത്രയ്ക്കും പോര് അടിക്കേണ്ടി വരുമെന്നോര്തില്ല. കൂടെ ഒരു നേച്ചര്‍ ക്ലബ്‌ പ്രേമിയും ഉണ്ടാരുന്നു. അവന്‍ അവിടിവിടെയായി അങ്ങനെ പ്രകൃതി സൌന്ദര്യം ആസ്വദിച്ച്..... Akhilandan എന്നാണ് അവന്‍റെ വിളിപ്പേര്.

അങ്ങനെ ഞങ്ങള്‍ എല്ലാവരും തകര്‍ക്കുകയാണ്. അങ്ങനെ ഇരിക്കുമ്പോള്‍ ഒരുത്തന്‍ പറഞ്ഞു. ഡാ നിനക്ക് ആ പുഴ നീന്തി കടക്കാമോ എന്ന്, കേട്ട പാതി കേള്‍ക്ക പാതി അതാ അവന്‍ ഒഴ്ഹുക്കിനൂ കുറുകെ നീന്തി തുടങ്ങി. തടിയനായ അവന്‍ വിചാരിച്ചില്ല ഒഴുകിപ്പോകുമെന്നു. പോരഞ്ഞു അകത്തും വെള്ളം പുറത്തും വെള്ളം. ആള്‍ ഒഴുകി അങ്ങ് പോയി. മുകളില്‍ നിന്നും അവന്മാര്‍ വിളിച്ചു "ബാബുവേ,ബാബുവേ" ഞങ്ങള്‍ താഴെ നിന്നും കേള്‍ക്കുന്നത് പാമ്പേ പാമ്പേ എന്നാണ്. ഒഴുക്കിലൂടെ പാമ്പ് മുകളില്‍ നിനും ഒഴുകിവരുന്നതാണ് എന്ന് ഞങ്ങളും കരുതി. തടിയന്‍ ഒഴികി പോകുന്നത് കണ്ടു നമ്മുടെ നേച്ചര്‍ പ്രേമി akilandan കൂടെ ചാടി.

ഇതാണ് സംഭവം നടന്ന ആ സ്ഥലം.

എന്ത് പറയാന്‍ നമ്മുടെ തടിയന്‍ ഒഴുകി ചെന്ന് നേരെ ഒരു പാറയില്‍ പിടിച്ചു. Akilandan ഒഴുകി പോവുകയാണ്. താഴെ നിന്നും നോക്കിയാല്‍ അവന്‍ നീന്തുകയാണെന്നു തോന്നും.ഞങ്ങള്‍ക്ക് മനസിലായില്ല ഒഴുക്കില്‍ പെട്ടതാണ് എന്ന്. അവസാനം അവനും ഒരു പാറയില്‍ പിടുത്തം കിട്ടി. പക്ഷെ വെള്ളച്ചാട്ടത്തിന്റെ മറുകരയില്‍ ആയിപ്പോയി എന്ന് മാത്രം. അക്കരെ ചെന്ന് കക്ഷി വീണ്ടു പ്രകൃതി നിരീക്ഷണം ആരംഭിച്ചു. നല്ല ചൂടുണ്ടയിരുന്നതുകൊണ്ടും,സ്ഥലം നന്നായി ഇഷ്ട്ടപ്പെട്ടത്‌ കൊണ്ടും സമയം പോയതറിഞ്ഞില്ല. വേലിയേറ്റം ആവണം വെള്ളവും കൂടി തുടങ്ങി,മുട്ടൊപ്പം വെള്ളം ഉണ്ടായിരുന്ന വെള്ളം ഇപ്പോള്‍ മുടിയോളം ആയി എന്നൊക്കെ പറയാം. അവസാനം ഞങ്ങള്‍ നടന്നു ക്രോസ് ചെയ്ത വെള്ളച്ചാട്ടം മുറിച്ചു കടക്കാന്‍ വയ്യാതായി. അടുത്തെങ്ങും ഒരു മനുഷ്യര് പോലുമില്ല. നദി അപകടകaരിയന്നു പറഞ്ഞ നാട്ടാരെ ഓര്‍ത്തു, Akilandanum പേടിച്ചു. ഞങ്ങടെ പക്കല്‍ ഒരു കയര്‍ പോലുമില്ല. സാഹസിക യാത്രകള്‍ എങ്ങനെ ആവണം. അങ്ങനെ ഞങ്ങള്‍ തന്നെ അവനെ രക്ഷിക്കാന്‍ ഇറങ്ങി. ഒഴുക്കില്‍ നെഞ്ചൊപ്പം വെള്ളത്തില്‍ ഞങ്ങള്‍ നിന്ന്. പക്ഷെ ഞങ്ങള്‍ക്ക് നില്ക്കാന്‍ പോലും വയ്യാത്ത അവസ്ഥ. തിരികെ കയറി. എങ്ങനെ തിരികെയെത്തും എന്നാ പേടി.സമയം 5 മണി കഴിഞ്ഞു. എവിടോ നിന്നോ ഞങ്ങള്‍ കമ്പുകള്‍ സങ്കടിപ്പിച്ചു. പോര് നല്ല അപകടകാരി ആണ്. പയ്യന്മാര്‍ പോകുമ്പോള്‍ നന്നായി സൂക്ഷിക്കണം. വെള്ളമടി ഒഴിവാക്കിയാല്‍ തിരികെ വരം. അല്ലെങ്കില്‍ കൂടെ ഉള്ളവന്‍ വെള്ളമടിച്ചു മറ്റുള്ളവരെ കൂടെ അപകടത്തില്‍ ആക്കുന്ന അവസ്ഥ വരും. ഞങ്ങള്‍ക്ക് പറ്റിയത് പോലെ. അവന്‍റെ അരികിലെത്തി ഞങ്ങള്‍, താഴേക്ക്‌ നോക്കിയപ്പോള്‍ അതാ കുമിളകള്‍ പൊങ്ങി വരുന്നു, ഞങ്ങള്‍ നില്‍ക്കുന്നതിന്റെ അരികില്‍ വെള്ള ചാട്ടം തുടങ്ങുകയാണ്. അതായതു വല്യ ഒരു ഗര്‍ത്തം ആണ്. ഒന്ന് തെന്നിയാല്‍ ഞങ്ങള്‍ 4 പേരുടെയും കാറ്റ് പോയിന്നു നിരിച്ചാല്‍ മതി. akhilandante അരികിലെത്തി. അവന്‍ ഒരു പാറയുടെ പുറത്താണ്.ചാടികടക്കാന്‍ പറ്റാത്ത അകലം. നല്ല ആഴം ഉണ്ട് താനും,അങ്ങനെ ഞങ്ങള്‍ കയ്യിലിരുന്ന ഒരു വല്യ വടി എറിഞ്ഞു കൊടുത്തു. അങ്ങനെ അവന്‍ എങ്ങനെയോ ചാടി വീണു. ഞങ്ങള്‍ വിടാതെ പിടിച്ചു. നല്ല ഒഴുക്കുണ്ട് എങ്കിലും കൂടെ ഉള്ളവന്‍ ആണല്ലോ വലുത്.പിന്നെ ഒന്നും ഓര്‍ത്തില്ല. ആശാനെ ഞങ്ങള്‍ക്ക് തിരികെ കിട്ടി.

ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷം കണ്ടില്ലേ??? അങ്ങനെ മനോഹരമായ ആ തീരത്തോട് ഞങ്ങള്‍ വിട വാങ്ങി. നിങ്ങളും പോവണം. കണ്ട amuzement പാര്‍ക്ക്‌ കളില്‍ പോയി കീശ കാളിയക്കുന്നതിലും എത്രയോ നല്ലതാണു എങ്ങനെ പ്രകൃതി രമണീയമായ സ്ഥലങ്ങള്‍ കാണുന്നതും ആസ്വധിക്കുന്ന്തും.


Labels:

Monday, February 9, 2009

ഓര്‍മകളെ നന്ദി (ബാബു & ബിജിന്‍

നിലാവിന്‍റെ ജാലക വാതിലില്‍
തങ്ങിയ മഞ്ഞിന്‍ കണങ്ങള്‍
അവളുടെ വരവിനെ ഓര്‍മ്മപ്പെടുത്തി ..............
വിരസമായ സായാഹ്നങ്ങള്‍...
കൊഴിഞ്ഞു വീണ ഇലകള്‍
മന്ദമാരുതന്‍ ഉപേഷിച്ച് പോയ
പൂന്തോട്ടങ്ങള്‍ വീണ്ടും
മധുര പ്രണയത്തിന്‍
ജീവന സ്വരമായ്...
അരികില്‍ വന്നു നീ മിഴി പൂട്ടുമ്പോള്‍
തഴുകി നിന്ന നിഴലില്‍
സ്പന്ദനങ്ങള്‍ പോയ്‌ മറഞ്ഞ
വേണു ഗാനം പോലെ..
ഹൃദയ കവാടത്തില്‍
മൃദു നിസ്വനമായ്.....


ഒരിക്കലും മറക്കാനാവാത്ത ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച കലാലയത്തിന്റെ പടവുകളില്‍ അവസാന ദിനങ്ങളെ ആസ്വദിച്ചിരിക്കുമ്പോള്‍ ദുഃഖം നിറഞ്ഞ ഒരു ഈണം ഉള്ളിന്റെ ഉള്ളില്‍ ഒരു നോവായി പടരുന്നു. ഒരു പക്ഷെ ജീവിതം ഇനിയും ഒത്തിരി മുന്നോട്ടു, ചക്രവാളം വരെ പുതിയ കാഴ്ചകളുടെ ലോകം ഒളിച്ചു വച്ചിട്ടുണ്ടാകാം... പക്ഷെ ഒന്നുറപ്പാണ് എന്‍റെ മനസ്സില്‍ ആരാലും അപഹരിക്കാനവാത്ത ഒരു സ്ഥാനം, പ്രിയ സുഹൃത്തേ, നിനക്കെന്നും ഉണ്ടാവും....

Labels: